Monday, May 13, 2013

യാത്ര


ഹോ എന്തൊരു ദിവസം ...? നീണ്ട ഒരു പകലി തിരക്കൊഴിയാത്ത ജോലിയെ ശപിച്ചു കൊണ്ട് അവ ലാപ്ടോപ് ബാഗും തോളി തൂക്കി ഓഫീസിന്റെ പടികളിറങ്ങി . കാറിനടുത്ത് എത്തിയപ്പോ ഒരു നിമിഷം നിന്നു. ഇനി കൊച്ചിയുടെ നശിച്ച ട്രാഫിക്കിലേക്ക് ! ചുവന്ന കാ സ്റ്റാട്ട്‌ ആക്കി അവ നഗരത്തിന്റെ തിരക്കി ഒരാ ആയി മുന്നോട്ടു നീങ്ങി . റോഡരികിലെ അരണ്ട നിയോണ്‍ വെളിച്ചത്തി ഡാഷ് ബോഡി ഇരുന്ന വിസിറ്റിംഗ് കാഡിലേക്ക് അവ കണ്ണോടിച്ചു . " Priyanka Menon, Sales Team Lead, Nippon Toyota" , ഒരാഴ്ചക്ക് മുപ് കാ വാങ്ങുമ്പോ ഷോറൂമി ഒരു പൂമ്പാറ്റയെ പോലെ പാറി നടന്ന വെളുത്ത പെണ്‍കുട്ടി . അവളുടെ തിളക്കമുള്ള കണ്ണുകളും, നീണ്ട കൈവിരലുകളും, മായാത്ത ചിരിയും ആരെയും അവളിലേക്ക്‌ അടുപ്പിക്കും . ഇല്ലെങ്കി ഇത്രയും വില കൂടിയ കാ അടുത്തെങ്ങും ഞാ വാങ്ങില്ലല്ലോ എന്നോത്തപ്പോ അറിയാതെ ഒരു ചിരി പൊട്ടി. ഫേസ് ബുക്കി അവക്കയച്ച ഫ്രണ്ട് രിക്വസ്റ്റിനു ഇപ്പോഴും ഒരു മറുപടി കിട്ടിയില്ല എന്നോത്തപ്പോ എന്തോ ഒരു വല്ലാതെ. നഗരത്തിന്റെ ഗതാഗത കുരുക്കി നിന്നു അങ്കമാലിയിലെക്കുള്ള ഹൈവേയി കയറിയപ്പോ ഒരു ആശ്വാസം . രംഗ് ദേ ബസന്തിയിലെ ഇഷ്ട ഗാനം പ്ലേ ചെയ്തു അവ കാറിന്റെ വേഗം കൂട്ടി.. കൊച്ചിയുടെ പേ പിടിച്ച ബഹളങ്ങളി നിന്നും ഇരുട്ടിന്റെ ഏകാന്തതയി കൂടിയുള്ള യാത്ര ഒരു സുഖം തന്നെ.. പെട്ടെന്നെന്തോ ദൂരെ റോഡരികി ഒരു വശപ്പിശക് .., അവ സ്പീഡ് കുറച്ചു . ഇരുണ്ട വെളിച്ചത്തി റോഡിന്റെ കൈവരികളുടെ താഴെ നിന്നും എന്തോ അനങ്ങുന്നത് പോലെ, കൂടെ ഒരു തേങ്ങലും കേട്ടു . വണ്ടി സൈഡി ഒതുക്കി പെട്ടെന്ന് ഡോ തുറന്നു പുറത്തിറങ്ങി നോക്കിയപ്പോ അവ കണ്ടത് , കൈവരികളുടെ താഴെ ചരിവി നിന്നും മുകളിലേക്ക് പിടിച്ചു കയറാ ശ്രമിക്കുന്ന ഒരു പാവം വൃദ്ധനെ ആണ് . തോളിലെ തുണി സഞ്ചി ഒരു കൈ കൊണ്ട് മുറുകെ പിടിച്ചു, കരയുന്ന മുഖത്തോടെ സാധു മനുഷ്യ അവനെ നോക്കി, ഒരു കൈ സഹായത്തിനായി . ഡോ വലിച്ചടച്ചു അവ അയാളുടെ നേക്ക്‌ നടക്കുമ്പോ അറിയാതെ പോക്കറ്റി നിന്നും സെ ഫോണ് കയ്യിലെടുത്തു . ഫോണിലെ ക്യാമറ ഓണ്‍ ചെയ്തു വൃദ്ധന്റെ മുഖത്തിന്‌ നേരെ ഫോക്കസ് ചെയ്യുമ്പോ , രാത്രി ഫേസ് ബുക്കി വീഡിയോ പോസ്റ്റ്‌ ചെയ്യുമ്പോ കിട്ടുന്ന ലൈക്കുകളെയും കമന്റുകളെയും ത്ത് അവ പുളകം കൊണ്ടു . ഒരു നിമിഷം, ബീപ് ! , മങ്ങിയ സ്ക്രീനി തെളിഞ്ഞ മെസ്സേജ് അവ വായിച്ചു : " ലോ ബാറ്ററി!"

"ഷിറ്റ്!", പിറുപിറുത്തു കൊണ്ട് അവ തിരികെ കാറിനടുത്തേക്ക് നടന്നു .

1 comment:

  1. ഇത് വളരെ നന്നായിട്ടുണ്ട്.. ഇഷ്ടപ്പെട്ടു.

    ReplyDelete